Tuesday 3 November 2015

Jab we met LALU

വാക്ക്, പ്രവൃത്തി, മാടമ്പിത്തരം ഇത്യാദികൾ അടിസ്ഥാനമാക്കിയെടുത്താൽ, നമ്മുടെ ബാലകൃഷ്ണപിള്ളയുടെ ഒരു ഗ്ലോറിഫൈഡ്, ഇൻഫ്ലേറ്റഡ് അവതാരമാണ് ലാലു പ്രസാദ് യാദവ്. പിള്ളയെ ഒന്നു ദേശീയ തലത്തിൽ സങ്കൽപിച്ചു നോക്കൂ. പിള്ള ജീവിക്കുന്ന കേരളമല്ല, ലാലുവിന്റെ ബിഹാർ എന്നതാണ് ഈ രണ്ടു കൂട്ടരെയും രാഷ്ട്രീയ സ്പെക്ട്രത്തിന്റെ രണ്ടറ്റത്തു കൊണ്ടുചെന്നാക്കിയത്. അതിരിക്കട്ടെ. 
ബിഹാർ രാഷ്ട്രീയം ലാലുവിനെ മറികടന്നുവെന്ന് മുൻപൊരു പോസ്റ്റിൽ ഞാൻ എഴുതിയിരുന്നു. അതു വായിച്ചിട്ടായിരിക്കില്ല (ഹിഹിഹിഹി) രാജ്ദീപ് സർദേശായിയും അടുത്തിടെ അതുതന്നെ പറഞ്ഞിരിക്കുന്നു. ബിഹാറിൽ ലാലുവിനെ കൂട്ടുപിടിക്കേണ്ടി വന്നത് നിതീഷ് കുമാർ അത്രമേൽ ഫ്രാന്റിക് ആയതുകൊണ്ടു തന്നെയാണ്. അർബൻ–മിഡിൽ ക്ലാസ് – യങ് വോട്ടർമാർക്കിടയിൽ നിതീഷിന്റെ വിലയിടിച്ചിട്ടുണ്ട് ആ കൂട്ടെങ്കിലും ഗ്രാമീണ ബിഹാറിൽ അതിന്റെ ഇഫക്ട് എന്താണെന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ കഴിയുന്നില്ല. ജാതി – ന്യൂനപക്ഷ ധ്രൂവീകരണത്തിന്റെ ആശാനാണ് ലാലു. അതിന്റെ ഫലമറിയാൻ ഞായറാഴ്ച വരെ കാത്തിരിക്കണം. fingers crossed! 
അതിരിക്കട്ടെ, കാര്യത്തിലേക്കു കടക്കട്ടെ, ആത്മരതി തന്നെ സംഗതി! 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്താണ് പട്നയിൽവച്ചു ലാലുവിനെ കാണുന്നത്. ലാലു അന്ന് ഡൽഹിയിൽ ഒന്നാം യുപിഎ മന്ത്രിസഭയിൽ 
 റയിൽവേ മന്ത്രി. ഭാര്യ റാബ്റി ബിഹാറിൽ പ്രതിപക്ഷ നേതാവ്. റാബ്റിയുടെ ഔദ്യോഗിക വസതിയിൽവച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാന തലസ്ഥാനത്തെ സർക്കാരിന്റെ ഔദ്യോഗികമന്ദിരമാണെങ്കിലും  അടിമുടി ഗ്രാമീണ ഫ്യൂഡൽ സെറ്റപ്പായിരുന്നു അവിടെ. മുറ്റത്ത് അനുചര–സ്തുതിപാഠക വൃന്ദത്തിനു നടുവിൽ വിരാജിക്കുന്ന നാട്ടുരാജാവ് മട്ടിലാണ് ലാലുവിനെ കാണുന്നത്. 
അന്നത്തെ സംസാരത്തിൽ, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ യോഗ്യനാണോ എന്നു ചോദിച്ചതും ചോദ്യം കേൾക്കാത്ത ഭാവത്തിൽ ലാലുവിരുന്നതും ഓർമയുണ്ട്.   
ആ കൂടിക്കാഴ്ചയുടെ കഥയാണിത്. 

Meeting Lalu!

കവിഞ്ഞൊഴുകുന്ന ഓടകളും ദുർഗന്ധം പരത്തുന്ന റോഡുകളുമുള്ള പട്‌നയുടെ രാജപാതയാണിത് – സർക്കുലർ റോഡ്. ഇരുട്ടു വീണെങ്കിലും ഹാലജൻ ലാംപിന്റെ മഞ്ഞവെളിച്ചം ഒഴുകിക്കിടക്കുന്ന പാതയുടെ അറ്റത്തുള്ള വീടിന്റെ ഗേറ്റിൽ, സ്വർണനിറമുള്ള ബോർഡിൽ ഇങ്ങനെ വായിച്ചു: ശ്രീമതി റാബ്‌റി ദേവി, വിരോധിദൾ നേതാ, ബിഹാർ അസംബ്ലി. (റാബറി ദേവി, പ്രതിപക്ഷ നേതാവ്, ബിഹാർ നിയമസഭ) 
അകത്തേക്കു കടന്നപ്പോൾ, സുരക്ഷാഭടന്മാർക്കായി തീർത്ത ചെറിയ മുറിയുടെ ചുമരിൽ, ബാലരമ അമർചിത്രകഥ നോക്കി വരച്ചതു പോലൊരു പെയിന്റിങ്. ഒറ്റവിരലിൽ ഒരു പർവതത്തെ ഉയർത്തി നിർത്തിയ കൃഷ്‌ണൻ. മഹാമാരിയിൽ നിന്ന് അഭയം തേടി പർവതത്തിനു കീഴെയുണ്ട് ഒരു നാടാകെ....
പെയിന്റിങ്ങിൽനിന്നു കണ്ണെടുത്താൽ കാണുക, വെള്ളപ്പെയിന്റടിച്ച കൂറ്റൻ ബംഗ്ലാവ്. വിശാലമായ പറമ്പിൽ കായ്‌ച്ചുനിൽക്കുന്ന മാവുകൾ, ആര്യവേപ്പ്, വാഴ, കരിമ്പന... 
മറ്റൊരു വശത്ത്, തീവണ്ടി ബോഗികൾ പോലെ നിർമിച്ച നീണ്ട കെട്ടിടത്തിന്റെ മുറ്റത്ത് ചെറിയൊരു സദസുണ്ട്. ചൂരൽ കസേരയിൽ കയ്യില്ലാത്ത ഖാദി ബനിയനും മുറി പൈജാമയും ധരിച്ച്, കാലുകൾ മുൻപിലെ മേശയിലേക്കു കയറ്റിവച്ച്, മുറുക്കിച്ചുവപ്പിച്ചിരിക്കുന്ന ആളുടെ മുഖത്തെ ഭാവം ‘വേണമെങ്കിൽ ഒരു ഒന്നൊന്നൊര പർവതത്തെ കയ്യിലെടുത്തു വിരലിൽ പൊക്കിനിർത്താം’ എന്നു തന്നെ. അതാണു ലാലുപ്രസാദ് യാദവ്. ബിഹാറിലെ യാദവരുടെ കൺകണ്ട കൃഷ്‌ണൻ. 

നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഭാര്യ റാബ്‌റി ദേവിക്കുള്ളതാണു സർക്കാർ ബംഗ്ലാവെങ്കിലും കേന്ദ്ര റയിൽവേ മന്ത്രിക്കും ഇവിടെ ഓഫിസുണ്ട്. ലാലു പട്‌നയിലെത്തുമ്പോൾ ഉപയോഗിക്കാൻ വേണ്ടി റയിൽവേ പണിതതാണ് തീവണ്ടി ബോഗി പോലുള്ള ഈ കെട്ടിടം. 

കേരളത്തിൽനിന്നാണെന്നു   പരിചയപ്പെടുത്തിയപ്പോൾ, കേരളം കൊള്ളാമെന്നു കമന്റ്. ‘സാക്ഷരതയിൽ ലോകത്തു തന്നെ ഒന്നാമതല്ലേ.’ 
പടമെടുക്കാൻ ഫൊട്ടോഗ്രഫർ അബു ഹാഷിം ക്യാമറ തുറന്നപ്പോൾ പക്ഷേ വിലക്കി, ‘ഇപ്പോൾ വേണ്ട...’.മുറ്റത്തെ സദസിൽ ലാലുവിനെ ചുറ്റിയിരിക്കുന്നവരിൽ എംഎൽഎമാരായ ജഗദാനന്ദ് സിങ്ങും ഗജേന്ദ്രപ്രസാദ് സിങ്ങുമുണ്ട്. ജഗദാനന്ദ് ബക്‌സർ മണ്ഡലത്തിൽ നിന്നു ലോക്‌സഭയിലേക്കും മൽസരിക്കുന്നു. 

ഹെലികോപ്‌ടറിലുള്ള നീണ്ട പ്രചാരണയാത്ര കഴിഞ്ഞെത്തിയതാണു ലാലു. ഓരോ മണ്ഡലത്തിന്റെയും സാധ്യതകളാണ് ചർച്ച. ജാതി തിരിച്ചുള്ള വോട്ടു ശതമാനമെടുത്താണു കണക്കുകൂട്ടൽ. കൂടെക്കൂടെ എത്തുന്ന നേതാക്കളും പ്രവർത്തകരും ലാലുവിന്റെ കാൽതൊട്ടു വന്ദിക്കുന്നു. അതിനായി, ആ കാലുകൾ മേശപ്പുറത്തു തന്നെയുണ്ട്. 

തലയിലെ മുടിയൊന്നടങ്കം നരച്ച ലാലുവിന്റെ മുഖത്തെ താൻപോരിമയ്‌ക്ക് ഇപ്പോഴും തെല്ലുമില്ല കുറവ്. പുറമേക്കു കാണിക്കുന്ന ഈ ആത്മവിശ്വാസത്തിന്റെ അകത്ത്, അത്രയ്‌ക്കു സുഖകരമല്ല ലാലുപ്രസാദ് യാദവിന്റെ ഈ തിരഞ്ഞെടുപ്പിലെ കാര്യങ്ങളെന്നു നിരീക്ഷകർ വിലയിരുത്തുന്നു. കോൺഗ്രസ് വിട്ടുപോയതോടെ മുസ്‌ലിം, ന്യൂനപക്ഷ വോട്ടുകൾ കുറെ നഷ്‌ടപ്പെടുമെന്നും അതു ‘പണി’യാകുമെന്നും മറ്റാരെക്കാളും നന്നായി ലാലു മനസിലാക്കിയിട്ടുണ്ട്. അതു പ്രയോജനം ചെയ്യുക ബിജെപി–ജെഡിയു സഖ്യത്തിനാണു താനും. 

അതുകൊണ്ടുതന്നെ, ജെഡിയുവിന്റെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അടിക്കാൻ കിട്ടുന്ന ഒരവസരവും ലാലു പാഴാക്കുന്നില്ല: ‘(നിതീഷിന്റെ) നാലു ഹെലികോപ്‌ടറുകൾ കേടായില്ലേ? അഞ്ചാമത്തേത് ആന്ധ്രയിൽനിന്നു കൊണ്ടുവന്നില്ലേ? വണ്ടിയുടെ എൻജിൻ കേടാകുന്നത് അശുഭലക്ഷണമല്ലേ? പണ്ട്, ഞാൻ വയ്യാതായ അമ്മയെ കാണാൻ ഗ്രാമത്തിലെ വീട്ടിലേക്കു ഹെലികോപ്‌ടറിൽ പുറപ്പെട്ടതാണ്. വഴിക്കുവച്ചു വണ്ടി കേടായി. വീട്ടിലേക്കു ഫോൺ ചെയ്‌തപ്പോൾ അമ്മ മരിച്ചു. അതാണ് പറഞ്ഞത്. നിതീഷിന്റെ പാർട്ടി പൊട്ടാൻ പോവുകയാണ്. അതിന്റെ ലക്ഷണമാണ് ഈ എൻജിൻ കേടാകൽ’  ലാലുവിന്റെ ഫലിതം കേട്ടു സദസിന്റെ പൊട്ടിച്ചിരി. ‘പക്ഷേ, ഇതൊക്കെ ഏതെങ്കിലും പത്രം എഴുതുമോ? ഇല്ല. എല്ലാവരെയും നിതീഷ് കയ്യിലെടുത്തിരിക്കുകയാണ്’  വീണ്ടും ലാലു. 

‘ഇവർ ഒരുപാടു ദൂരെനിന്നു വന്നവരാണ്’ എന്നു ജഗദാനന്ദ് പിന്നെയും ഓർമപ്പെടുത്തിയപ്പോൾ, കസേരയുടെ സൈഡിൽ വച്ചിട്ടുള്ള സ്‌റ്റീൽ കോളാമ്പിയിലേക്ക് ആഞ്ഞൊന്നു തുപ്പി, മുഖംതുടച്ച് ലാലു സംസാരിക്കാൻ റെഡിയായി. 

അച്ചടി ഹിന്ദിയിലെ ചോദ്യം നാടൻ ഹിന്ദിയുടെ ആശാനായ കക്ഷിക്കു വ്യക്‌തമായില്ല. അടുത്തേക്കു വന്നിരിക്കാൻ ആംഗ്യം. ഇതിനിടെ ഫൊട്ടോഗ്രഫറും ജോലി തുടങ്ങി. ഹിന്ദിയും  അതു മനസിലാകുമോ എന്നു സംശയമുള്ളതു കൊണ്ട് ഇംഗ്ലീഷും കൂട്ടിക്കലർത്തിയാണു ലാലുവിന്റെ മറുപടികൾ. 

? പറന്നു നടന്നുള്ള പ്രചാരണമാണല്ലോ. എങ്ങനെ കാര്യങ്ങൾ 
ബഹുത് അഛാ ഹേ. രണ്ടു ഘട്ടം കഴിഞ്ഞു. ഇനിയും രണ്ടു ഘട്ടം കൂടിയുണ്ട്. എല്ലായിടത്തും നല്ല പ്രതികരണമാണ്. എല്ലാ സീറ്റിലും ജയിക്കും. 

? പക്ഷേ, യുപിഎ മുന്നണി ബിഹാറിൽ ഇല്ലാതായല്ലോ, പകരം നാലാം മുന്നണിയുണ്ടായെന്നു പറയുന്നു. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുകയല്ലേ ചെയ്യൂ. 

അങ്ങനെ ഇല്ലാതായിട്ടില്ല. ഇലക്ഷനു ശേഷമുള്ള ഒരു സംവിധാനമാണ് യുപിഎ. 

? ഈ തിരഞ്ഞെടുപ്പിനു ശേഷവും ആ സംവിധാനം ഉണ്ടാകുമെന്നാണോ. 

നോക്കാം. 

? മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ ലാലുവും പാസ്വാനുമൊക്കെയുള്ള ഒരു സർക്കാർ ഇനിയുമുണ്ടാവുമോ. 

മൻമോഹൻ സിങ് വളരെ നല്ല ആളാണ്. തിരഞ്ഞെടുപ്പിനു ശേഷം ഞങ്ങളെല്ലാം ഒരുമിച്ചിരിക്കും. എന്നിട്ടു തീരുമാനിക്കും. എന്തായാലും ജനങ്ങളുടെ മാൻഡേറ്റ് വരട്ടെ. 

? പക്ഷേ, കോൺഗ്രസ് ഒറ്റയ്‌ക്കു നിൽക്കുമ്പോൾ ബിഹാറിൽ ആർജെഡി –എൽജെപി വോട്ടുകൾ, പ്രത്യേകിച്ചും മുസ്‌ലിം വോട്ടുകൾ വിഭജിക്കപ്പെടുന്നത് എൻഡിഎയെ സഹായിക്കുകയല്ലേ ചെയ്യുക. 
ബേകാർ ലോക് ഹേ (കാര്യവിവരമില്ലാത്ത ആളുകളാണ്). കോൺഗ്രസിന് ഇവിടെ ബേസ് വോട്ടില്ല. അതില്ലാതെ അവർ എവിടെ ജയിക്കാനാണ്. അവരുടെ സംഘടന തന്നെ ബിഹാറിലും യുപിയിലും ഇല്ല. അതുണ്ടാക്കാനായിരിക്കും അവർ ഒറ്റയ്‌ക്കു മൽസരിക്കുന്നത്. പിന്നെ കുറച്ചു മുസ്‌ലിം വോട്ടൊക്കെ കിട്ടും. ഞങ്ങൾ സീറ്റുകൾ കൊടുത്തതാണ്. അതു വേണ്ടെന്നുവച്ചിട്ട് ഒറ്റയ്‌ക്കു പോയി. അതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. 

? രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ യോഗ്യനാണോ. 

(ചോദ്യം കേട്ടില്ലെന്ന ഭാവം) 

? ശരി. റയിൽവേയിൽ ലാലു മാജിക് കാണിച്ചെന്ന് എല്ലാവരും പറയുന്നു (അത് കേട്ടപ്പോൾ ലാലുവിന്റെ മുഖത്ത് ചെറിയാരു ചിരി. റയിൽവേയിലെ ലാലു മാജിക്കിനെക്കുറിച്ചു പറയുന്നത് കക്ഷിക്കു പ്രത്യേക സന്തോഷമുള്ള കാര്യമാണ്!) പക്ഷേ, കേരളത്തെ അവഗണിച്ചുവെന്നു വ്യാപകമായ പരാതിയുണ്ട് അവിടെ. 
ആരു പറഞ്ഞു. ബഹുത് കുഛ് ദിയാ. കോച്ച് ഫാക്‌ടറി തന്നില്ലേ? ട്രെയിനുകൾ തന്നില്ലേ? റയിൽപാതകൾ ബ്രോഡ്‌ഗേജാക്കിയില്ലേ? ഇരട്ടപ്പാതയുണ്ടാക്കിയില്ലേ? പിന്നെയുമുണ്ടല്ലോ? എന്താ അത്? (ബിഹാറിലെ ലോക്കൽ നേതാക്കൾക്ക് അതെന്താണെന്നു മനസിലായില്ല. അവർ പരസ്‌പരം മുഖം നോക്കുമ്പോൾ ലാലു അതുവിട്ടു) എന്താണെന്നു മറന്നു. എന്തായാലും കേരള കോ ബഹുത് ദേ ദിയാ ഹേ. (കേരളത്തിനു കുറെ തന്നു.) 

? കേന്ദ്രക്യാബിനറ്റിൽ ഞങ്ങളുടെ എ.കെ. ആന്റണിയും വയലാർ രവിയുമൊക്കെ സഹപ്രവർത്തകരാണല്ലോ. അവരുമായുള്ള ബന്ധമെങ്ങനെ? 

നല്ല ആളുകളാണ്. നല്ല ബന്ധമാണ്. ഞങ്ങളൊക്കെ ഫ്രണ്ട്‌സല്ലേ... രണ്ടുപേരും സത്യസന്ധരാണ്. ആന്റണിയൊക്കെ ഏറെ ബഹുമാനിക്കപ്പെടുന്ന ആളാണ്. 

? ഇസ്രയേൽ മിസൈൽ ഇടപാടിന്റെ പേരിൽ തിരഞ്ഞെടുപ്പു കാലത്ത് ചില ആരോപണങ്ങളുമായി വരാൻ ബിജെപി ശ്രമിച്ചല്ലോ? അത് കേരളത്തിലൊക്കെ സിപിഎമ്മും ഏറ്റുപിടിച്ചിരുന്നു... 

ഒരു കാര്യവുമില്ല. ആന്റണിയെപ്പോലെ ഒരാൾ മന്ത്രിയായിരിക്കുമ്പോൾ അതൊന്നും നടക്കില്ല. അത്രയ്‌ക്കു സത്യസന്ധനും മാന്യനുമാണദ്ദേഹം. അഴിമതിയൊന്നും അദ്ദേഹത്തിന്റെ അടുത്തൂടെ പോകില്ല. അല്ലെങ്കിലും ടെൻഡർ പോലുള്ള കാര്യങ്ങളൊക്കെ ഉദ്യോഗസ്‌ഥരാണു ചെയ്യുന്നത്. അതിൽ മന്ത്രിമാർക്കു പങ്കൊന്നുമില്ല. 

(ലാലുവിന് നല്ല ഉറക്കം വരുന്നുണ്ട്. പുലർച്ചെ പ്രചാരണത്തിനു പുറപ്പെട്ടതാണ്. ഹെലികോപ്‌ടറിൽ ചുരുങ്ങിയത് ആയിരം കിലോമീറ്ററെങ്കിലും ആകാശസഞ്ചാരവും പൊരിവെയിലിൽ ആറേഴു യോഗങ്ങളും നടത്തിയ ശേഷമുള്ള വരവാണ്. ഭക്ഷണം കഴിച്ചിട്ടില്ല. അകത്തേക്കു നോക്കി അദ്ദേഹം ഉറക്കെ വിളിച്ചു, ‘അരേ ഖാനാ ലാവോ..’(ഭക്ഷണം കൊണ്ടുവരൂ)’. എന്നാൽ നിർത്തുകയല്ലേ എന്നു കണ്ണുകൊണ്ട് ഫൊട്ടോഗ്രഫറോടു കൂടിയായി ചോദ്യം.) 

? ശരി അവസാന ചോദ്യം. ഇത്രയും കഷ്‌ടപ്പെട്ടുള്ള പ്രചാരണമല്ലേ. വൈകിട്ടു തിരിച്ചെത്തി കഴിഞ്ഞാൽ ഉന്മേഷം കിട്ടാൻ എന്താണു ചെയ്യുക 
ഒന്നും ചെയ്യില്ല. കുളിക്കും. ആളുകളോടു സംസാരിക്കും. ഭക്ഷണം കഴിക്കും. കിടന്നുറങ്ങും. രണ്ടും മൂന്നും മണിക്കൂറൊക്കെ ഉറക്കമേ ഇപ്പോൾ കിട്ടുന്നുള്ളൂ. ഹെലികോപ്‌ടറിൽ ജർക്കുകൾ ആയിരിക്കും. അതുകൊണ്ട് അതിലിരുന്നും ഉറങ്ങാൻ പറ്റില്ല. 

? എങ്കിലും എന്തെങ്കിലും ഹോബി കാണില്ലേ.. പാട്ടുകേൾക്കലോ ഒക്കെ ..... 

പാട്ടൊന്നും കേൾക്കില്ല. പക്ഷേ, നാച് (നൃത്തം) ഇഷ്‌ടമാണ്. അതു കാണും. സിനിമാ ഡാൻസല്ല. കൺട്രി സൈഡ് ഡാൻസ്. ഫോക്‌ഡാൻസ്. 

നന്ദിപറഞ്ഞ് എണീക്കാൻ തുടങ്ങുമ്പോൾ ലാലുവിന്റെ മറുചോദ്യം, ‘കേരളത്തിൽ എന്തു സംഭവിക്കും? 

‘ചൂടൻ തിരഞ്ഞെടുപ്പാണ്. യുഡിഎഫിന് കൂടുതൽ സീറ്റുകൾ കിട്ടാനാണ് സാധ്യത’ എന്ന മറുപടി നൽകി. 
അതു ലാലു പ്രതീക്ഷിച്ചതു തന്നെ എന്നു പിന്നാലേ വന്ന കമന്റിൽനിന്നു മനസിലായി: ‘കേരളത്തിൽ അങ്ങനെ തന്നെ. ഒരു തവണ കമ്യൂണിസ്‌റ്റ്. അടുത്ത തവണ കോൺഗ്രസ്’. 

? എങ്കിൽ പിന്നെ ആർജെഡിക്ക് അവിടെ ഒരു കൈ നോക്കിക്കൂടെ? 

ആർജെഡി യൂണിറ്റൊക്കെ ഇപ്പോൾ തന്നെ കേരളത്തിലുണ്ട്. പക്ഷേ ശ്രദ്ധകൊടുക്കാൻ പറ്റിയിട്ടില്ല. വരട്ടെ നോക്കാം. 

Thursday 15 October 2015

Bihar Elections

ബിഹാറില്‍ എന്‍ഡിഎ സഖ്യം വന്‍ മുന്നേറ്റം നടത്താനുള്ള സാധ്യതകള്‍ തന്നെയാണു തെളിഞ്ഞുവരുന്നതെന്നാണ് എന്റെയൊരു കണക്കുകൂട്ടല്‍.
മൂന്നു കാരണങ്ങളാണ് അതിനുള്ളതെന്ന് എനിക്കു തോന്നുന്നു:

1. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള, മതേതര വിശാല സഖ്യമെന്ന് അവര്‍ വിളിക്കുന്ന, കൂട്ടുകെട്ട് ഒട്ടും കണ്‍വിന്‍സിങ് അല്ല എന്നതാണ്. ബിഹാറില്‍ ജാതിയടിസ്ഥാന രാഷ്ട്രീയം ഇപ്പോഴും നിലനില്‍ക്കുന്നുവെങ്കിലും ആ ജാതി രാഷ്ട്രീയം ലാലു പ്രസാദ് യാദവിനെ മറികടന്നു കഴിഞ്ഞു. ലാലുവിനെ ബിഹാര്‍ കൈവിട്ടിട്ട് ഒരു പതിറ്റാണ്ടില്‍ക്കൂടതലായെന്ന കാര്യം മറക്കരുത്. മാത്രമല്ല, ഇനി ജാതി തന്നെയാണ് അടിസ്ഥാനമെന്നു വയ്ക്കുക, മാഞ്ചിയെപ്പോലൊരു പ്രൈസ് ക്യാച്ച് കിട്ടിയ എന്‍ഡിഎയ്ക്കാണു അവിടെയും മുന്‍തൂക്കം.

2. ജാതീയതെയെക്കാള്‍ വര്‍ഗീയതയാണ് ബിഹാറില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നമ്മള്‍ കണ്ടു, മുസഫര്‍പൂര്‍ കലാപത്തിന്റെ അലകള്‍ യുപിയിലും ചേര്‍ന്നു കിടക്കുന്ന ബിഹാര്‍ മേഖലകളിലുമുണ്ടാക്കിയ ഇഫക്ട് എന്താണെന്നും. ഇപ്പോള്‍, ദാദ്രിയടക്കമുള്ള സംഭവങ്ങള്‍ വര്‍ഗീയ പോളറൈസേഷന്റെ എരിതീയില്‍ എണ്ണയൊഴിക്കുന്നുണ്ടെന്നതും അതാര്‍ക്കു ഗുണം ചെയ്യുമെന്നതും എന്‍ബഡീസ് ഗസ് ആണ്.

3. നിതീഷ്കുമാറിന്റെ വികസന മന്ത്ര-തന്ത്രങ്ങളെക്കാള്‍ വളരെ ലൌഡ് ആയ, കൂടതല്‍ കണ്‍വിന്‍സിങ് ആയ റെറ്ററിക് ആണ് എന്‍ഡിഎ ദേശവ്യാപകമായി നടത്തുന്നത്. ആ ഗെയിമില്‍ നീതീഷ് തോറ്റുപോവുകയേയുള്ളൂ.
ബിഹാറില്‍ സ്ഥിതി നെക് ടു നെക് ആണെന്നും സോ ക്ലോസ് എ കണ്ടസ്റ്റ് എന്നുമൊക്കെ സര്‍വേ ഫലം നിരത്തുന്ന മാധ്യമങ്ങള്‍ക്കു ഞാന്‍ മുന്നറിയിപ്പു നല്‍കുന്നു, നിങ്ങളു പിന്നേം നാണം കെടും!
...
അതിരിക്കട്ടെ, അല്‍പം ആത്മരതി ദയവായി അനുവദിച്ചാലും.
2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്താണ്, അന്നു പത്രപ്രവര്‍ത്തകനായിരുന്ന ഞാന്‍ ബിഹാറിലെത്തുന്നത്. ഉദ്ദേശം തിരഞ്ഞെടുപ്പു കവറേജ്. അന്നത്തെ ജെഡിയു-ബിജെപി സഖ്യത്തിന്റെ ബിഹാറിലെ താരപ്രചാരകന്‍ നിതീഷ് തന്നെ. വികസന നായകന്‍ എന്നൊക്കെയുള്ള ഇമേജുമായി നിതീഷ് തിളങ്ങി നില്‍ക്കുന്ന കാലം. മറുപക്ഷത്ത്, കാട്ടുകള്ളന്‍ ഇമേജുമായി ലാലുവും എണീക്കാന്‍ പോലുമാവതില്ലാത്ത പസ്വാന്റെ എല്‍ജെപിയും പിന്നെ നോണ്‍ എക്സിസ്റ്റന്റ് ആയ കോണ്‍ഗ്രസും ചേര്‍ന്ന ലൊട്ടുലൊടുക്കു സംവിധാനം.
അങ്ങനെയിരിക്കെ ഒരുനാള്‍ നിതീഷ് കുമാറിനെ കാണുന്നു.  ഹെലികോട്പടറില്‍ പ്രചാരണത്തിനു പോകുമ്പോള്‍ കൂടെപ്പോന്നോളൂ എന്നു ക്ഷണം. അങ്ങനെ പുറപ്പെട്ടു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഡല്‍ഹി ലേഖകനും ഒപ്പമുണ്ട്.
നിതീഷ് കുമാര്‍ ഒരു നോ-നോണ്‍സന്‍സ് മാനാണ്. പഴയ സോഷ്യലിസ്റ്റുകള്‍ക്കെല്ലാമുള്ള പോലെ ഒരു പരുക്കന്‍ മട്ട് മുഖത്തുണ്ടെങ്കിലും കണ്ടാല്‍ ഭയങ്കര സ്നേഹം തോന്നിപ്പിക്കുന്ന രൂപം. ക്ളീഷേ പ്രയോഗിച്ചാല്‍ പഴയ സ്നേഹമുള്ള സിംഹം ലൈന്‍.
അടിമുടി കാര്യമാത്ര പ്രസക്തന്‍. ബുദ്ധിശാലി. ബിഹാറിനെക്കുറിച്ച് വിഷനുള്ള ഭരണാധികാരി.  ഗ്രൌണ്ട് റിയാലിറ്റയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാള്‍. ഷാര്‍പ്. അന്ന് ദേശീയതലത്തില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത ഒരു സ്ഥിതിയുണ്ടായാല്‍ പ്രധാനമന്ത്രി പോലുമായേക്കാമെന്ന റേറ്റിങ് ഉള്ളയാള്‍.
അന്നു കണ്ട നിതീഷല്ല ഇന്ന് ബിഹാറിലുള്ളത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ആധികാരിതയുള്ള ശബ്ദമാകേണ്ടിയിരുന്ന നിതീഷ്, ഇപ്പോള്‍ ബിഹാറിലെ ഒരു പ്രാദേശിക നേതാവു മാത്രമാണ്. എങ്ങനെയും ഭരണത്തില്‍ പിടിച്ചുനില്‍ക്കാനായി വിഭ്രാന്തി കാണിക്കുന്ന ഒരു റീജിയനല്‍ സത്രപ്. നിതീഷ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് നഷ്ടമായിപ്പോയ ഒരു ചാന്‍സ് ആണ്. (കേരളത്തിന് എ.കെ ആന്റണിയെപ്പോലെ - അത് എങ്ങനെയെന്ന് പിന്നീടൊരു പോസ്റ്റില്‍ വിശദീകരിക്കുന്നതാണ്. അതുവരെ പൊങ്കാല സമിതികള്‍ വെയിറ്റു ചെയ്യണം.)

അന്നത്തെ, ആ ആകാശയാത്രയുടെ കഥയാണ് താഴെ -

¦-µÞ-Ö-‚ß-ù-µßW- Ìß-ÙÞ-ùß-æa 
Õß-µ-Ø-È-Éá-øá-×X-

ചിരിക്കുന്ന നിതീഷ് കുമാറിനെ കുട്ടികൾ കണ്ടാൽ മലയാളത്തിൽ ഇങ്ങനെ വിളിക്കും: അപ്പൂപ്പാ...!.പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം, എ.കെ. ആന്റണിയെപ്പോലെ വാച്ചും ഉമ്മൻ ചാണ്ടിയെപ്പോലെ മൊബൈലും ഉപയോഗിക്കാത്ത ബിഹാറിന്റെ മുഖ്യമന്ത്രി നിതീഷ്‌കുമാർ, വി.എസ്. അച്യൂതാനന്ദനെപ്പോലെ വളരെ പിശുക്കിയേ ചിരിക്കൂ. 
വേണമെങ്കിൽ മനസ്സുതുറന്നൊന്നു ചിരിക്കാവുന്ന രാഷ്‌ട്രീയ അന്തരീക്ഷമാണു ബിഹാറിൽ ഇപ്പോഴുള്ളത്. പക്ഷേ, അടിമുടി കാര്യമാത്ര പ്രസക്‌തമാണ് ഈ മുഖ്യമന്ത്രിയുടെ കാര്യം. 

ബിഹാറിലെ മൂന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ അവസാന ദിവസമാണ്. പട്‌നയിൽ നിന്നു മൂന്നുറ്റൻപതു കിലോമീറ്റർ അകലെ കടിഹാർ മണ്ഡലത്തിലാണ് നിതീഷ്‌കുമാറിന്റെ ആദ്യത്തെ പ്രചാരണയോഗം. യാത്ര ഹെലികോപ്‌റ്ററിൽ. തിരുവനന്തപുരം സ്വദേശി എസ്. മഹേഷാണു കോപ്‌റ്റർ ക്യാപ്‌റ്റൻ. പ്രതിപക്ഷ നേതാവ് എൽ.കെ. അഡ്വാനിക്കു വേണ്ടി പ്രത്യേകം തയാറാക്കിയ കോപ്‌റ്ററാണിത്. ഇന്നലെ വരെ അഡ്വാനിയോടൊപ്പമായിരുന്നു. അദ്ദേഹം അഹമ്മദാബാദിലേക്കു പോയപ്പോൾ നിതീഷിനു വേണ്ടി ഇവിടേക്ക് അയച്ചതാണ് – മഹേഷ് പറഞ്ഞു. 

രാവിലെ പത്തുമണിയോടെ പട്‌ന വിമാനത്താവളത്തോടു ചേർന്നുള്ള സ്‌റ്റേറ്റ് ഹെലിപാഡിൽ നിന്നാണു മുഖ്യമന്ത്രിയെയും കൊണ്ടു മഹേഷിന്റെ ഹെലികോപ്‌റ്റർ പുറപ്പെടുന്നത്. മാധ്യമപ്രവർത്തകർ കൂടി നിൽപ്പുണ്ട്: മുഖ്യമന്ത്രിയിൽ നിന്ന് എന്തെങ്കിലും കിട്ടുമോ? 
എങ്ങനെ കിട്ടാൻ! 
കാറിൽ നിന്നിറങ്ങിയ നിതീഷ് നേരെ ഹെലികോപ്‌റ്ററിലേക്കു കയറി. വാതിൽക്കൽ മൈക്കു നീട്ടി രണ്ടു ചാനൽ പെൺകുട്ടികൾ, ‘സർ, ഒറ്റ വാക്കുമതി. സമയമൊട്ടുമെടുക്കില്ല’. ഏതു നേതാവും വീണു പോകുന്ന അഭ്യർഥനയ്‌ക്കു മുന്നിലും നിതീഷ്‌കുമാറിന്റെ മനസ്സലിഞ്ഞില്ല. 

ഹെലികോപ്‌റ്ററിന്റെ വാതിലുകൾ അടഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ‘എത്ര ഇന്റർവ്യൂ കൊടുക്കും ഒരു ദിവസം. അവരോടൊക്കെ ആവശ്യത്തിലേറെ ഞാൻ സംസാരിച്ചതാണ്. ഒരുദിവസം ഒപ്പം കൊണ്ടുപോയതുമാണ്.’ നിതീഷ്‌കുമാറിന്റെ രീതി അതാണ്. മാധ്യമങ്ങളുമായി അങ്ങേയറ്റം സൗഹൃദത്തിലാണു മുഖ്യനെങ്കിലും ആവശ്യമില്ലാത്ത സംസാരമില്ല. അനാവശ്യമായ വിവാദങ്ങൾക്കുമില്ല. 

നിമിഷനേരം കൊണ്ട് ആകാശപ്പറവ മുകളിലേക്കുയർന്നു.  ബിഹാർ മുഖ്യമന്ത്രിയുടെ ഈ ദിവസത്തെ യാത്ര തുടങ്ങുകയായി. ഒന്നേകാൽ മണിക്കൂർ പറക്കലുണ്ട് ആദ്യത്തെ യോഗസ്‌ഥലത്തേക്ക്. നിതീഷ് പതുക്കെ പത്രങ്ങളിലേക്കു തലപൂഴ്‌ത്തി. ആദ്യം ഇംഗ്ലിഷ്. പിന്നെ ഹിന്ദി. ഒപ്പം, അന്നത്തെ പ്രധാന വാർത്തകൾ വായിച്ചും ടിവിയിൽ കണ്ടും പഴ്‌സനൽ സ്‌റ്റാഫ് തയാറാക്കിയ ഫയലുമുണ്ട്. പത്രത്തിൽ നിന്നു കണ്ണെടുക്കാതെ നിതീഷ് പറഞ്ഞു, ‘നാലുഘട്ടം തിരഞ്ഞെടുപ്പായതു കൊണ്ട് ഒരു മാസമായി വിശ്രമമില്ല. പത്രം വായനപോലും ഇങ്ങനെയാണ്. മേയ് ഏഴു കഴിഞ്ഞാലേ കുറച്ചെങ്കിലും സമാധാനമുണ്ടാകൂ...’. 

ഹെലികോപ്‌റ്റർ ജാലകത്തിലൂടെ നോക്കുമ്പോൾ കാണുന്ന, കൂറ്റനൊരു പാമ്പ് പൊഴിച്ചിട്ട പടംപോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന പുഴയുടെ പേരു മുഖ്യമന്ത്രി തന്നെ പറഞ്ഞുതന്നു: കോസി. നേപ്പാളിൽ ഉത്ഭവിച്ച് ഗംഗയിലേക്കു ചേരുന്ന കോസി ബിഹാറിൽ തിരഞ്ഞെടുപ്പു വിഷയമാണ് ഇത്തവണ. കഴിഞ്ഞ വർഷം കോസിയിലുണ്ടായ മഹാപ്രളയം നാലഞ്ചു ബിഹാർ ജില്ലകളെ അപ്പാടേ ഒഴുക്കിക്കളഞ്ഞിരുന്നു. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മികവ് ഭരണമുന്നണി വിഷയമാക്കുമ്പോൾ, സർക്കാർ പരാജയപ്പെട്ടുവെന്നു പ്രതിപക്ഷം ആരോപിക്കുന്നു. 

കടിഹാർ മണ്ഡലത്തിലെ മണിഹരി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്‌റ്റർ ഇറങ്ങി. മുഖ്യമന്ത്രി പുറത്തേക്കിറങ്ങുമ്പോൾ കേട്ട കാതടപ്പിക്കുന്ന മുദ്രാവാക്യങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു: ‘വികസനപുരുഷൻ നിതീഷ്‌കുമാർ സിന്ദാബാദ്!’. നിതീഷ്‌കുമാറിന്റെ പ്രസംഗങ്ങളിലുമുണ്ട് വിശദമായി വികസനത്തിന്റെ വീരഗാഥ. എണ്ണിപ്പറയാനേറെയുണ്ട് നിധീഷിന്. 

വികസനം വിട്ടാൽ പിന്നെ വിമർശനം. ‘റയിൽവേയിൽ ലാലു മാജിക് കാണിച്ചുവെന്നാണു പറയുന്നത്. ലാലവും ഭാര്യയും കൂടി പത്തുപതിനഞ്ചു വർഷം ബിഹാർ ഭരിച്ചിട്ട് ഇവിടെ എന്തു മാജിക്കാണു കാണിച്ചത്? സ്വന്തം നാടിനെ രക്ഷിക്കാൻ കഴിയാത്തവരാണോ റയിൽവേയെ രക്ഷിച്ചുവെന്നു പറയുന്നത്. കഴിഞ്ഞ എൻഡിഎ സർക്കാർ ചെയ്‌ത കാര്യങ്ങളുടെ ഫലമാണു ലാലു കൊയ്‌തത്. (നിതീഷായിരുന്നു എൻഡിഎ സർക്കാരിലെ റയിൽവേ മന്ത്രി). ഞങ്ങളന്നേ പറഞ്ഞതാണ്, അടുത്ത സർക്കാരിലെ റയിൽവേ മന്ത്രിക്കു തെങ്ങിൽനിന്നു കരിക്കുവെട്ടി കുടിച്ചാൽ മാത്രം മതിയെന്ന്!!’. 

ലാലുവിനും പാസ്വാനുമെതിരെ ആഞ്ഞടിക്കുന്ന നിധീഷ് പക്ഷേ, കോൺഗ്രസിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ല. നിതീഷിന്റെ പാർട്ടി ജെഡിയുവിന്റെ ദേശീയ അധ്യക്ഷൻ ശരത് യാദവ് കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടത്തിയെന്ന അണിയറ വർത്തമാനം നാട്ടിലാകെ പ്രചരിക്കുന്നുമുണ്ട്. അഞ്ചു പൊതുയോഗങ്ങൾക്കിടയിലെ ഹെലികോപ്‌റ്റർ യാത്രയുടെ ഇടവേളയിൽ നിതീഷ് അൽപ്പം രാഷ്‌ട്രീയം സംസാരിച്ചു. കാതടപ്പിക്കുന്ന ശബ്‌ദമാണു ഹെലികോപ്‌റ്റർ ക്യാബിനുള്ളിൽ. നീണ്ട സംസാരത്തിനു സാധ്യതയില്ല. നിതീഷാവട്ടെ, അത്തരം സംസാരത്തിന്റെ ആളുമല്ല. 

അഭിമുഖത്തിൽ നിന്ന്: 

∙ പ്രസംഗങ്ങളിൽ ദേശീയ വിഷയങ്ങളൊന്നും സ്‌പർശിക്കുന്നില്ലല്ലോ, ഇതു ലോക്‌സഭാ തിരഞ്ഞെടുപ്പല്ലേ? 

ദേശീയ വിഷയങ്ങളും പറയുന്നുണ്ട്. പിന്നെ ഇവിടെ ബിഹാറിലെ കാര്യങ്ങൾ പറഞ്ഞല്ലേ പറ്റൂ. ഇവിടെ വികസനത്തിന്റെ വിഷയങ്ങളുണ്ട്. വെള്ളപ്പൊക്കത്തിന്റെ പ്രശ്‌നമുണ്ട്. അതെല്ലാം പ്രധാനമാണ്. അത്തരം കാര്യങ്ങൾ പറഞ്ഞേ പറ്റൂ. 

∙ ബിഹാറിലെ ജനങ്ങൾ നിങ്ങൾക്കു വോട്ടു ചെയ്യേണ്ടത്, കേന്ദ്രത്തിൽ എൻഡിഎ സർക്കാർ വരാൻ വേണ്ടിയോ, അതോ ഇവിടെ താങ്കളുടെ സർക്കാർ ചെയ്‌ത കാര്യങ്ങൾക്കു വേണ്ടിയോ? 

രണ്ടുമുണ്ട്. കഴിഞ്ഞ നാലുവർഷത്തെ ഭരണത്തിന്റെ അടിസ്‌ഥാനത്തിലാണു ഞങ്ങൾ വോട്ടു ചോദിക്കുന്നത്. ബിഹാറിൽ ഭരണമുണ്ടെന്നു ജനങ്ങൾക്കു ബോധ്യമായത് ഇപ്പോഴാണ്. ദാരിദ്ര്യത്തിന്റെയും അക്രമങ്ങളുടെയുമൊക്കെ പേരിൽ ‘കുപ്രസിദ്ധി’ നേടിയ ബിഹാർ ഇപ്പോൾ അതിന്റെ പേരിലൊന്നുമല്ല അറിയപ്പെടുന്നത്. ബിഹാറിലെ സ്‌ത്രീ സംവരണ കാര്യം ഇപ്പോൾ രാജ്യം ചർച്ചചെയ്യുന്നു. വിദ്യാഭ്യാസ മാതൃക, പ്രത്യേകിച്ചും പെൺകുട്ടികളുടേതു ചർച്ചയാകുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മൂവായിരം കുറ്റവാളികളെ കോടതിയുടെ മുന്നിൽ കൊണ്ടു വന്നു. ഇവിടെ നിയമവാഴ്‌ചയുണ്ടെന്ന സ്‌ഥിതി വന്നു. ബിഹാർ ഇനി ചീത്തപ്പേരുള്ള ഒരു സംസ്‌ഥാനമല്ല. പെർഫോം ചെയ്യുന്ന ഒരു സർക്കാർ ഇതുപോലെ കേന്ദ്രത്തിലുമുണ്ടാവണം. 

∙ താങ്കളുടെ ദേശീയ പ്രസിഡന്റ് കോൺഗ്രസുമായി ചർച്ചകൾ നടത്തിയെന്ന് അഭ്യൂഹമുണ്ടല്ലോ. ജെഡിയു തിരഞ്ഞെടുപ്പിനുശേഷം എൻഡിഎയിൽ തന്നെ ഉണ്ടാവുമോ? 

വെറും ഊഹാപോഹങ്ങളുടെ അടിസ്‌ഥാനത്തിലുള്ള വാർത്തകളാണ് ഇതൊക്കെ. ജെഡിയു എൻഡിഎ മുന്നണിയുടെ ഭാഗമായാണ് ഈ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. അതിൽ മാറ്റവുമുണ്ടാവില്ല. 

∙ റയിൽവേയുടെ വികസനത്തിനു വേണ്ടി ലാലുപ്രസാദ് യാദവ് ഒന്നും ചെയ്‌തിട്ടില്ലെന്നാണല്ലോ പ്രസംഗങ്ങളിൽ പറയുന്നത്? 

ലാലു മാനേജ്‌മെന്റ് ഗുരുവാണെന്നാണു പറയുന്നത്. അങ്ങനെയെങ്കിൽ 15 വർഷത്തെ ഭരണം കൊണ്ടു ബിഹാറിനെ സ്വർഗതുല്യമാക്കേണ്ടതായിരുന്നല്ലോ. ലാലു മാനേജ്‌മെന്റ് ഗുരുവല്ല, മിസ്‌മാനേജ്‌മെന്റ് ഗുരുവാണ്. 

∙ ബിഹാറിൽ കോൺഗ്രസ് ഒറ്റയ്ക്കാണല്ലോ ഇത്തവണ. ഇതു സംസ്‌ഥാനത്തു രാഷ്‌ട്രീയമായി എന്തു മാറ്റങ്ങളാണുണ്ടാക്കുക? 

കോൺഗ്രസിന് ഇവിടെ കാര്യമായ സ്വാധീനമില്ലല്ലോ. പല പാർട്ടികളിൽ നിന്നുള്ളവരെ സ്വീകരിച്ചാണ് അവർ സ്‌ഥാനാർഥികളെപ്പോലും നിർണയിച്ചത്. ഞങ്ങളുടെ പാർട്ടിയിൽ നിന്നുള്ളവരെപ്പോലും അവർ സ്‌ഥാനാർഥികളാക്കി. അതൊന്നും വലിയ മാറ്റമുണ്ടാക്കില്ല. 

∙ ഈ ഹെലികോപ്‌റ്റർ, എൽ.കെ അഡ്വാനിക്കു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്‌തതാണെന്നു പൈലറ്റ് പറയുന്നു. കഴിഞ്ഞദിവസം വരെ ഇതിൽ എൻഡിഎയുടെ പ്രധാനമന്ത്രിസ്‌ഥാനാർഥി അഡ്വാനിയാണു സഞ്ചരിച്ചത്. 2014ലെ പ്രധാനമന്ത്രിയാരാവും എന്ന ചർച്ചയാവട്ടെ, ഇപ്പോൾ തന്നെ തുടങ്ങിയിട്ടുമുണ്ട്. 2014ൽ നിധീഷ്‌കുമാറുണ്ടാവുമോ പ്രധാനമന്ത്രിപദത്തിനു വേണ്ടിയുള്ള മൽസരത്തിന്? 

(പതിയെ വിടരുന്ന ചിരിയോടെ) അതിനൊന്നും ഞാനില്ല. ബിഹാറിന്റെ വികസനമെന്ന വലിയ ഉത്തരവാദിത്തമാണ് ഇപ്പോൾ എനിക്കുള്ളത്. ബാക്കിയെല്ലാം പിന്നെ. 

ഹെലികോപ്‌റ്റർ പട്‌ന വിമാനത്താവളത്തിലേക്കു താഴുകയാണ്. 
സീറ്റ് ബെൽറ്റിട്ടു മുഖ്യമന്ത്രി ലാൻഡിങ്ങിനു തയാറായി. ബെൽറ്റ് മുറുക്കിയോ എന്നു കരുതലോടെ അന്വേഷിച്ചു.  
താഴെ സന്ധ്യവീഴുന്ന ഹെലിപാഡിലേക്കു ബിഹാറിന്റെ മുഖ്യമന്ത്രിയെയും വഹിച്ച്, പ്രധാനമന്ത്രി സ്‌ഥാനാർഥിയുടെ ഹെലികോപ്‌റ്റർ ചിറകൊതുക്കുന്നു. 

Monday 27 April 2015

വീ ആര്‍ XL!

(എന്നു വച്ചാല്‍ ഞങ്ങള്‍ എക്സലന്റ് ആണെന്ന്!) 



അല്‍പസ്വല്‍പം തടിയനായ ഒരു സുഹൃത്ത് ഫെയ്സ്ബുക്കില്‍ എഴുതിയ 'ആത്മകഥാപരമായ' കുറിപ്പുകളുടെ ഹാഷ്ടാഗ് ഇങ്ങനെയായിരുന്നു - #101തടിവഴിപാട്! 'മറ്റുള്ളവര്‍ പറഞ്ഞു പറഞ്ഞാണ് ഞാന്‍ തടിയനായത്' എന്നായിരുന്നു അതിലെ ആദ്യ തടിയവാക്യം! കറകറക്ടാണ് സംഗതി. ഒരു തടിയനും അയാള്‍ തടിയനാണെന്നു സ്വയം തിരിച്ചറിയുന്നില്ല, കരുതുന്നുമില്ല.
കണ്ണാടിയിലും അതില്‍ പൂര്‍ണരൂപം കിട്ടാത്തതു കൊണ്ടു കടകളുടെയും മറ്റും ചില്ലിട്ട വാതിലുകളിലും സ്വന്തം പ്രതിബിംബം നോക്കി ഒാരോ തടിയനും സ്വയം പറയും - ഹേയ് അത്രയ്ക്കൊന്നുമില്ല. ശരീരത്തിന്റെ ഒാരോ ഭാഗമായെടുത്ത് വിലയിരുത്തി അതിനെ സാധൂകരിക്കാനുള്ള സംഗതികളും കണ്ടെത്തും. ശരിയാണ്, ഒാരോന്നോരോന്നായി സൂക്ഷിച്ചു നോക്കിയാല്‍ നമ്മുടെ ശരീരത്തിന് തടിയുണ്ടെന്നു തോന്നുകയേയില്ല.
101 തടിവഴിപാടിലെ മറ്റു ചില കണ്ടെത്തലുകള്‍ അക്ഷരം പ്രതി ശരിയാണ്. തടിയന്മാര്‍ക്ക് ഒരു സാധനവും വൃത്തിയായി ഉപയോഗിക്കാന്‍ കഴിയില്ല. അതു ലാപ്ടോപായാലും ഫോണായാലും ഷര്‍ട്ടോ ചെരുപ്പോ ഷൂസോ ആയാലും, എന്തിനേറെ ഒരു പേന പോലും. കാരണം, തടിയന്‍ സ്വയമറിയാതെ അയാള്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും ഒരു അധികബലം കൊടുക്കും. സാധാരണ ഒരാള്‍ ആറുമാസം ഉപയോഗിക്കുന്ന പേന ഒരു തടിയന് കൂടിയാല്‍ മൂന്നു മാസമേ ഉപയോഗിക്കാനാകൂ, അങ്ങനെ ഒാരോ വസ്തുവും. സംശയമുണ്ടെങ്കില്‍ കാണാന്‍ കിട്ടുന്ന ഒരു തടിയനെ ഇനിമുതല്‍ നിരീക്ഷച്ചോളൂ.
പൊതുവേ ഹൃദയാലുക്കളായിരിക്കും തടിയന്മാര്‍ എന്നാണ് ഫെയ്സ്ബുക്കിലെ സുഹൃത്തിന്റെ സാക്ഷ്യം. നല്ലതു തന്നെ. പക്ഷെ, ഹൃദയംപൊട്ടുന്ന മറ്റൊരു കാര്യവും ആ തടിയന്‍ പറയുന്നുണ്ട് - തടിയന്മാരോട് പെണ്‍കുട്ടികള്‍ക്ക് എപ്പോഴും സഹോദരഭാവമായിരിക്കും! തടിയന്മാരുടെ രൂപം പെണ്‍കുട്ടികള്‍ക്ക് ഒരുതരം സുരക്ഷിതത്വബോധം നല്‍കും. എല്ലാം ഉള്‍ക്കൊള്ളുന്നതരം ആ വിശാലതയുണ്ടല്ലോ അതാണ് അവരെ ആകര്‍ഷിക്കുക. എന്നാപ്പിന്നെ ഇൌ തടിയനെ അങ്ങു പ്രേമിച്ചു കൂടേ എന്നാണു പെങ്കുട്ട്യോളോടു ചോദ്യമെങ്കില്‍, അതു വേറെ, ഇതു വേറെ എന്നാവും നിലപാട്. പ്രേമിക്കാന്‍ നല്ലത് സ്ലിം സിക്സ്പാക്കുകാര്‍ തന്നെയാണ്. തടിയന്മാര്‍ ആജീവാനന്ത ബ്രദേഴ്സ്.
തടിയന്മാരുടെ കയ്യില്‍ പൊതുവേ കാശുനില്‍ക്കില്ല.  പണം കൈവിട്ടു കളിക്കും തടിയന്മാര്‍. അതും ഒരുപക്ഷേ നേരത്തെ പറഞ്ഞ ആ ഹൃദയവിശാലതയുടെ ഫലമാകും.
ചെറിയ കാറുകള്‍, ബൈക്ക്, സ്കൂട്ടര്‍, സൈക്കിള്‍, പ്ലാസ്റ്റിക് കസേരകള്‍ അങ്ങനെ തടിയന്മാര്‍ക്ക് അലര്‍ജിയുള്ള ചില സംഗതികളുണ്ട്. ബൈക്കിലോ സ്കൂട്ടറിലോ ഒരു തടിയന്‍ പോകുന്നതു കണ്ടാല്‍ ജനം ആര്‍ത്തലച്ചു ചിരിച്ച് പറയും - ദേ ഒരാന വണ്ടിയോടിച്ചു പോകുന്നു! പരിഹാസം കേട്ടു കേട്ട് അവര്‍ കാറുവാങ്ങും. ചെറിയ കാറാണെങ്കില്‍ അതില്‍ കയറിപ്പറ്റാനുള്ള സ്ട്രഗിള്‍ വേറെ! പ്ലാസ്റ്റിക് കസേരകളിലിരിക്കുകയാണു തടിയന്മാരുടെ ഏറ്റവും വലിയ ടെന്‍ഷന്‍. കഴിവതും അവരത് ഒഴിവാക്കാന്‍ ശ്രമിക്കും. ഒരു നിവൃത്തിയുമില്ലെങ്കിലും രണ്ടു കസേരകള്‍ ഒന്നിനു മുകളിലൊന്നായി ഇടും. തടിയന്മാര്‍ പൊതുവേ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ ദീര്‍ഘനേരം നില്‍ക്കുന്നത് എവിടെയെങ്കിലും കാണുകയാണെങ്കില്‍ ഉറപ്പിച്ചോളൂ - സ്ഥലത്ത് പ്ലാസ്റ്റിക് കസേര മാത്രമേ അവയ്ലബിള്‍ ആയിട്ടുള്ളൂ!
പക്ഷേ, ഇതൊന്നുമല്ല  പാവപ്പെട്ട തടിയന്മാര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. അത് വസ്ത്രങ്ങള്‍ വാങ്ങുകയെന്നതു തന്നെ! നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ അടിവസ്ത്രങ്ങള്‍ ഏതു സൈസിലും കിട്ടും, എത്ര തടിയുണ്ടെങ്കിലും അതൊരു പ്രശ്നമല്ല. പക്ഷെ, മേല്‍വസ്ത്രങ്ങളുടെ കാര്യത്തില്‍ ഇൌയൊരു ഉദാരസമീപനം നമ്മുടെ വസ്ത്രവ്യാപാരികള്‍ക്കില്ലാത്തത് എന്തുകൊണ്ടാണെന്നത് അവ്യക്തം.
തടിയന്മാരോട് വലിയ അനീതിയാണ് അവര്‍ കാട്ടുന്നത്. മിക്കവാറും ഷോപ്പുകളില്‍ പോയാല്‍ 44 നപ്പുറം ഷര്‍ട്ടും 38 നപ്പുറം പാന്റ്സും കിട്ടുക ബുദ്ധിമുട്ടാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെ, രണ്ടോ മൂന്നോ പീസ്. ഇഷ്ടപ്പെട്ട കളര്‍, ഡിസൈന്‍ ഒന്നും കിട്ടില്ല. ഉള്ളതു കൊണ്ടു തൃപ്തിപ്പെടുകയല്ലാതെ വേറെ നിവൃത്തിയില്ല. അങ്ങനെയിരിക്കെയാണ് കോട്ടയം നഗരത്തില്‍ കലക്ട്രേറ്റിന് എതിര്‍വശത്ത് തടിയന്മാര്‍ക്കു മാത്രമായി ഒരു ഷോപ്പ് തുടങ്ങുന്നത്. പേരു തന്നെ തടിയന്മാരുടെ മനസറിഞ്ഞിട്ടതാണ് - XL!  എന്നുവച്ചാല്‍ എക്സ്ട്രാ ലാര്‍ജ്. വസ്ത്രങ്ങളുടെ സൈസാണു സംഗതി!  (എക്സ്എല്‍ എന്നാല്‍ എക്സലന്റ് എന്നാണെന്ന് തടിയന്മാരുടെ വ്യാഖ്യാനം.)
ജസ്റ്റിസ് കെ.ടി തോമസും പി.സി ജോര്‍ജ് എംഎല്‍എയുമാണ് കട ഉദ്ഘാടനം ചെയ്തത്. നാക്കിന്റെ കാര്യത്തില്‍ മാത്രമല്ല, തടിയിലും കോട്ടയത്തെ ഏറ്റവും 'വലിയ' രാഷ്ട്രീയക്കാരന്‍ പി.സി ജോര്‍ജ് തന്നെ! സ്വന്തം സൈസില്‍ ഷര്‍ട്ടു കിട്ടില്ലെന്നതു തന്നെയാണ് ജോര്‍ജിന്റെയും പ്രശ്നം. തടിയുടെ കാര്യത്തില്‍ ജോര്‍ജിനു വെല്ലുവിളിയാകുന്ന കോട്ടയത്തെ രാഷ്ട്രീയക്കാരന്‍ എന്‍സിപിയുടെ ദേശീയ നേതാവായ ജിമ്മി ജോര്‍ജ്. സ്വന്തം പാര്‍ട്ടിയുടേതിന് ആനുപാതികമായ വലിപ്പമല്ല ജിമ്മിക്കുള്ളത്, അതുകൊണ്ട് പാര്‍ട്ടിയുടെ സംസ്ഥാനനേതാവായ ഉഴവൂര്‍ വിജയനെ ഒപ്പം നിര്‍ത്തിയാണു ബാലന്‍സ് ചെയ്യുന്നത്. രണ്ടും പേരും 'എക്സ്എല്‍' ഉദ്ഘാടനത്തിനു വന്നു. ജിമ്മിയുടെ പ്രശ്നം ഷര്‍ട്ടല്ല, ചെരുപ്പാണ്, എത്ര കടയില്‍ കയറിയാലും കാലു കേറുന്ന ചെരുപ്പു കിട്ടില്ലത്രേ.
കോട്ടയത്തെ മറ്റു നേതാക്കളെല്ലാം പൊതുവേ സ്ലിമ്മന്മാരാണ്. അവരില്‍ ഏറ്റവും സുമുഖന്മാരെന്നു പറയാവുന്ന സുരേഷ് കുറുപ്പും മോന്‍സ് ജോസഫും  കോളജ് കാലം മുതലേ ശരീരവലിപ്പം ഏതാണ്ട് ഒരേ നിലയില്‍ കാത്തുസൂക്ഷിക്കുന്നവര്‍. ഇരുവരും തടിയന്മാരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഉദ്ഘാടനച്ചടങ്ങിനെത്തി. മോന്‍സിന്റെ നേതാവായ കെ.എം മാണിയാവണം ഒരുപക്ഷേ കൂട്ടത്തില്‍ ഏറ്റവും മെലിഞ്ഞയാള്‍. പശതേച്ച് മിനുക്കിയലക്കിത്തേച്ച ഉടുപ്പിലാണ് മാണിയുടെ ഗാംഭീര്യം നില്‍ക്കുന്നത്.  നിതാന്ത സഞ്ചാരിയായതു കൊണ്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു തടിവയ്ക്കാന്‍ ഒരിക്കലും കഴിയുമെന്നു തോന്നുന്നില്ല. വേണമെങ്കില്‍ ഒന്നു തടിക്കാമെന്ന തരം ശരീരപ്രകൃതിയുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണനാവട്ടെ  അതു സംഭവിക്കാതെ ശരീരം നോക്കുന്നുണ്ട്. കെ.സി ജോസഫും പണ്ടേ മെലിഞ്ഞാണ്. മുന്‍പു തടിയന്മാരുടെ ക്ളബിലുണ്ടായിരുന്ന സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ യോഗയിലൂടെയാണു തടികുറച്ചത്, പ്രത്യേകിച്ചും സൂര്യനമസ്കാരം.
പൊതുവേ തടിയന്മാര്‍ക്ക് ഇത്തരം അഭ്യാസങ്ങളോടു താല്‍പര്യമുണ്ടാവില്ല. യോഗയില്‍ ശവാസനമായിരിക്കും ഏറ്റവും പ്രിയം, ഇടയ്ക്കുള്ളതൊന്നും ചെയ്യാതെ നേരേ അതിലേക്കു പോകും. രാവിലെ മോണിങ് വാക്കിനും ജോഗിങ്ങിനുമൊക്കെ ഒരാവേശത്തിന് ഇറങ്ങിപ്പുറപ്പെടും. മൂന്നാം ദിവസം, തണുപ്പാണ്, മഴയാണ്, പട്ടി കടിക്കാന്‍ വന്നു എന്നൊക്കെപ്പറഞ്ഞ് പരിപാടി നിര്‍ത്തും. പിന്നെ, ട്രെഡ് മില്‍ വാങ്ങും. മൂന്നാഴ്ച അതില്‍ നിരങ്ങി നീങ്ങും. നാലാം ആഴ്ച മുതല്‍ അതില്‍ അലക്കിയ തുണി ഉണങ്ങാനിടും. വീട്ടുകാരുടെ ശല്യം സഹിക്കാന്‍ കഴിയാതാകുമ്പോള്‍, കുറച്ചുകാലം മുന്‍പ്  ബ്രിട്ടനിലെ ഏതോ ചില ഗവേഷകര്‍ കണ്ടു പിടിച്ച കാര്യം എടുത്തു മുന്നിലിടും - തടിയന്മാര്‍ കൂടുതല്‍ കാലം ജീവിക്കും!  
അവര്‍ ജീവിക്കട്ടെ, ഇൌ ലോകത്തെ സുന്ദരമാക്കുന്നത്, ആ സ്നേഹമുള്ള ആനച്ചന്തങ്ങള്‍ കൂടി ചേര്‍ന്നാണ്!

Sunday 19 April 2015

Why we are Happy for you Comrade YECHURY

ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ സ്പെയ്സ് ഏറ്റവും പ്രസക്തമാകുന്ന ഒരു കാലത്താണു നമ്മുടെ ജീവിതം എന്നാണ് എന്റെയൊരു തോന്നല്‍. സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി വരുന്നതിനെ പ്രതീക്ഷയോടെ കാണുന്നതിന്റെ കാരണവും അതുതന്നെ. വീണ്ടുമൊരു ബ്രാഹ്മണന്‍, ജനങ്ങളുമായി ബന്ധമില്ലാത്ത (ജനം വോട്ടു ചെയ്യുന്ന ഒരു തിരഞ്ഞെടുപ്പില്‍ യച്ചൂരി അവസാനം മല്‍സരിച്ചത് കോളജില്‍ പഠിക്കുന്ന കാലത്ത്!) ടെക്സ്റ്റ് ബുക് രാഷ്ട്രീയക്കാരന്‍ എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ക്കപ്പുറം യെച്ചൂരി പ്രതീക്ഷ തന്നെയാകുന്നത്, ആദ്യം പറഞ്ഞ ഇടതുപക്ഷ സ്പെയ്സിന്റെ പ്രസക്തി കൊണ്ടാണ്.
പതിറ്റാണ്ടുകള്‍ മുന്‍പുണ്ടായ പിളര്‍പ്പ് ശരിയാണോ, സഖ്യങ്ങള്‍ ശരിയായോ എന്നൊക്കെ ഇപ്പോഴും 'ഗൌരവപൂര്‍വം”' ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഭൂതകാnലാവശിഷ്ട പാര്‍ട്ടിയായി നിലനില്‍ക്കാതെ, ജീവിക്കുന്ന കാലത്തെയും മുന്നോട്ടുള്ള കാലത്തെയും അനലൈസ് ചെയ്യുന്ന ആധുനിക പാര്‍ട്ടിയായി മാറാന്‍ സിപിഎമ്മിന് യച്ചൂരിയിലൂടെ കഴിയുമെന്ന പ്രതീക്ഷചയാണ് ഇൌ പറഞ്ഞതിന്റെ അടിസ്ഥാനം. യുക്തിപൂര്‍വവും തന്ത്രപരവുമായ ഇടപെടലുകള്‍ വേണ്ടിടത്ത് അതുതന്നെ വേണം.
സിപിഎമ്മിന് എല്ലാ സാധ്യതകളും ഇന്ന് ഇന്ത്യയിലുണ്ട്. ഫാസിസത്തിനും വലതുപക്ഷ തീവ്രവാദ നിലപാടുകള്‍ക്കും എതിരെയുണ്ടാകുന്ന പ്രതിരോധങ്ങള്‍, അഴിമതിക്കെതിരെയുള്ള പൊതുജനവികാരം, ആംആദ്മി പാര്‍ട്ടി പരിമിതമായ രീതിയിലെങ്കിലും കൊണ്ടുവന്ന രാഷ്ട്രീയാധികാരത്തിന്റെ ഡീസെന്‍ട്രലൈസേഷന്‍ (ഇപ്പോള്‍ തിരിച്ചുനടക്കുന്നുവെങ്കിലും), അമിതനഗരവത്കരണത്തിനും കേന്ദ്രീകൃതവികസന മാതൃകകള്‍ക്കുമെതിരെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ബദല്‍ കൂട്ടായ്മകള്‍ രൂപപ്പെടുന്നതിന്റെ സൂചനകള്‍, പൊതുവേ രാജ്യത്തിന്റെ ഡെമോഗ്രഫിക്സിലെ യുവത്വത്തിന്റെ ആധിപത്യം... അങ്ങനെ പലഘടകങ്ങള്‍. ജനം കേന്ദ്രത്തില്‍ വരുന്ന ഒരു രാഷ്ട്രീയം ഉരുത്തിരിഞ്ഞു വരുന്നുണ്ട്, എവിടെയൊക്കെയോ എങ്ങനെയൊക്കെയോ. ആ അന്തരീക്ഷത്തിലാണ് ഇടതുപക്ഷത്തിന്റെ സാധ്യത, പ്രതീക്ഷയും.
ആം ആദ്മി പാര്‍ട്ടി ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ ഇമാജിനേഷന്‍ കവര്‍ന്നുവെന്നതു ശരിയാണ്. അഴിമതിക്കെതിരായുള്ള വലിയവര്‍ത്തമാനങ്ങള്‍ (എളുപ്പം സെല്‍ ചെയ്യാവുന്നതാണത്), കോര്‍പറേറ്റുകളെ ചെവിക്കുപിടിക്കുമെന്നുള്ള ധീരനൂതന പ്രഖ്യാപനം, ജനങ്ങളിലേക്ക് അധികാരം കൈമാറുന്നുവെന്ന പ്രതീതി സൃഷ്ടിക്കല്‍ തുടങ്ങിയ ചില പൊടിക്കൈകളിലൂടെയാണ് അവര്‍ അതു സാധിച്ചത്. മണിരത്നം സിനിമ പോലുള്ള ഒന്നാണത്. പ്രതീക്ഷാപ്രതീതി സൃഷ്ടിക്കുന്ന, ഒരു തിരഞ്ഞെടുപ്പു ജയിക്കാന്‍ മാത്രമൊക്കെയുള്ള തരം പൈങ്കിളിത്തം.  അതിനപ്പുറം ഒരു രാഷ്ട്രീയ ബദലാകാന്‍ ആം ആദ്മിക്കു കഴിയില്ല. കാരണം ഉള്ളിന്റെ ഉള്ളില്‍ ആം ആദ്മി കടുത്ത വലതുപക്ഷമാണ്. ഇന്ത്യയിലെ പരമ്പരാഗത വലതു പക്ഷത്തിന്റെ മൂല്യങ്ങള്‍ തന്നെയാണ് അതിനെ നയിക്കുന്നത്. തിരഞ്ഞെടുപ്പു കഴിയുന്ന നിമിഷം അധികാരം കേന്ദ്രീകരിക്കാനുള്ള  ചോദന ആ പാര്‍ട്ടിക്കുണ്ടായത് അതു കൊണ്ടാണ്. ജനിറ്റിക് ആണത്.
ഇടതുപക്ഷമാണ് ഇവിടെ നാച്വറല്‍ ചോയ്സ്. പിന്നോട്ടുനോട്ടങ്ങളും ശവക്കുഴി തോണ്ടലുകളും അവസാനിപ്പിച്ച് മുന്നോട്ടു നോക്കുന്ന ആധുനികമായ പാര്‍ട്ടിയായി സിപിഎമ്മിനെ നയിക്കാന്‍ യച്ചൂരിക്കു കഴിയില്ലേ? ആര്‍ട്ടിക്കുലേറ്റ് ആയ നേതാക്കള്‍ ഏതു പാര്‍ട്ടിക്കും വേണ്ട കാലമാണിത്. ഇലക്ട്രേറ്റിന്റെ യുവത്വവും ഒപീനിയന്‍ മേക്കേഴ്സ് ആയ (ഒാള്‍ പവര്‍ഫുള്‍!) മിഡില്‍ ക്ളാസിന്റെ ശക്തിയും രാഷ്ട്രീയത്തെ നിര്‍ണയിക്കുമ്പോള്‍ നേതാവ് മിണ്ടണം, അങ്ങേയറ്റത്തെ ക്ളാരിറ്റിയോടെ മിണ്ടണം. വലതുപക്ഷത്തേക്ക് ഇപ്പോള്‍ തന്നെ ചാഞ്ഞുനില്‍ക്കുന്ന, ഏതു നിമിഷവും അവിടേക്കു പൂര്‍ണമായും വീണുപോകാവുന്ന ഒരു വിഭാഗമാണ് ഇൌ പറഞ്ഞ യങ് - മിഡില്‍ ക്ളാസ് കാറ്റഗറി. അവരോടു നന്നായി സംസാരിക്കാന്‍ കഴിയുന്ന നേതാവാണ് യച്ചൂരി എന്നതാണ് അദ്ദേഹത്തിന്റൈ ഏറ്റവും വലിയ പ്ളസ് പോയിന്റ്. അവരോടു നിലവില്‍ സംസാരിക്കുന്ന വലതുപക്ഷത്തിന്റെ അര്‍ബനൈസ്ഡ്, സോഫിസ്റ്റിക്കേറ്റഡ് ശബ്ദങ്ങളെക്കാള്‍ നന്നായി സംസാരിക്കാനും യച്ചൂരിക്കു കഴിയും. ( കാരാട്ടും അര്‍ബനും എജ്യുക്കേറ്റഡും ആയിരുന്നു, പക്ഷേ അദ്ദേഹത്തിന് സംസാരിക്കാനാവുമായിരുന്നില്ല.)
അതോടൊപ്പം, കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടുന്ന, വലിയ സംഘര്‍ഷങ്ങളില്‍ ജീവിക്കുന്ന, മറുവശത്തെ ഇന്ത്യയോടും സംസാരിക്കാനാകും യച്ചൂരിക്ക്. അതു കഴിയുന്നത് ഇടതുപക്ഷത്തിന്റെ ആന്തരിക വ്യക്തിത്വം കൊണ്ടാണ്. ആ വ്യക്തിത്വത്തെ പ്രകാശിപ്പിച്ച്, തെളിയിച്ചെടുക്കുകയാണു യച്ചൂരി ചെയ്യേണ്ടത്.
എല്ലാ ആന്തരിക സംഘര്‍ഷങ്ങള്‍ക്കും വൈരുധ്യങ്ങള്‍ക്കും മേലെ യച്ചൂരിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇന്ത്യയുടെ പുതിയ കാലത്തിന്റെ പാര്‍ട്ടിയും നേതാവുമാകാന്‍ കഴിയട്ടെ. സിപിഎമ്മിനെ സംബന്ധിച്ചു മാത്രമല്ല, രാജ്യത്തെ സംബന്ധിച്ചും വളരെ പ്രധാനമാണത്.

ഇനി അല്‍പം ആത്മരതി ക്ഷമിക്കുക. ഞാന്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്താണ് യച്ചൂരിയെ ആദ്യം കാണുന്നത്. 2008 ലെ സിപിഎം സംസ്ഥാന സമ്മേളനമായിരുന്നു അവസരം. ഇപ്പോള്‍ എംപിയായ പി.കെ ബിജുവിനായിരുന്നു യച്ചൂരിയുടെ 'ചുമതല”. ബിജുവിനൊപ്പം ഒരു വൈകുന്നേരം യച്ചൂരിയുടെ ഹോട്ടല്‍ മുറിയിലേക്കു കയറിച്ചെല്ലുമ്പോള്‍ സിഗരറ്റുപുകയുടെ മണമാണ് സ്വാഗതം ചെയ്തത്. ബാല്‍ക്കണിയിലിരുന്ന് യച്ചൂരി പുകവലിക്കുകയായിരുന്നു. സംസാരിക്കാം പക്ഷേ കേരളത്തിലെ രാഷ്ട്രീയ ചോദിക്കരുത് എന്നായിരുന്നു നിബന്ധന. അന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യമായിരുന്നു ആ അഭിമുഖത്തില്‍ പ്രധാനമായും വന്നത്. എങ്കിലും യച്ചൂരിയുടെ ചില രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ അതിലുണ്ടായിരുന്നു.  പിരിയുമ്പോള്‍ ഞാന്‍ എന്റെ അന്നത്തെ കാര്‍ഡ് നീട്ടി. പകരം യച്ചൂരി ഫോണ്‍ നമ്പര്‍ തന്നു, എന്നിട്ടു പറഞ്ഞു: ബെസ്റ്റ് വേ ടു റീച്ച് മീ വുഡ് ബി എ ടെക്സ്റ്റ് മെസേജ്.

ട്രാക്ടറിനെയും കംപ്യൂട്ടറിനെയുമൊക്കെ എതിര്‍ത്ത പാര്‍ട്ടിയാണെന്നുള്ളതു ഞങ്ങളങ്ങു ക്ഷമിച്ചിരിക്കുന്നു സാര്‍, അങ്ങ് ഇൌ പാര്‍ട്ടിയെ ആധുനികതയിലേക്കു നയിച്ചാലും!




അഭിമുഖം - സീതാറാം യെച്ചൂരി (2008)

സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് 1985ല്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ കൂട്ടത്തിലെ പയ്യനയിരുന്നു സീതാറാം യച്ചൂരി. അന്നു പര്‍ട്ടി സെക്രട്ടറിയായിരുന്ന ഇ.എം.എസിനെ കണ്ട് യച്ചൂരി പറഞ്ഞു, 'ഞന്‍ ഇതിനു തയാറായിട്ടില്ല. തീരുമാനം പുനഃപരിശോധിക്കണം'.
അപ്പോള്‍ ഇ.എം.എസിന്റെ മറുപടി ഇങ്ങനെയായിരുന്നുവത്രേ: 'സിപിഎം കേന്ദ്രീകൃത ജനാധിപത്യ സ്വഭാവമുള്ള പര്‍ട്ടിയാണ്. മേല്‍ക്കമ്മിറ്റി തീരുമാനിച്ചാല്‍ താഴെയുള്ള ഘടകങ്ങള്‍ അംഗീകരിച്ചേ മതിയാവൂ'. അങ്ങനെ കേന്ദ്ര കമ്മിറ്റിയിലെത്തിയ സീതാറാം യച്ചൂരി നലുവര്‍ഷത്തിനു ശേഷം പൊളിറ്റ്ബ്യൂറോയില്‍ അംഗമാകുമ്പോള്‍ അവിടത്തെയും 'ബേബി'യായിരുന്നു , 38 വയസ്സ് മാത്രം.

ആന്ധ്രാപ്രദേശിലെ ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐയിലേക്കു സ്നാനപ്പെട്ട യച്ചൂരി, സിസിയിലെയും പിബിയിലെയും പഴയ പയ്യനല്ല ഇപ്പോള്‍. രാജ്യത്തെ ഭരണത്തെ തന്നെ സ്വാധീനിക്കുന്ന പാര്‍ട്ടിയുടെ നയരൂപീകരണത്തിലും രാഷ്ട്രീയ നീക്കങ്ങളിലും നിര്‍ണായക പങ്കുവഹിക്കുന്ന നേതാവണ്. സിപിഎമ്മിന്റെ രാജ്യസഭയിലെ ലീഡര്‍. ഒപ്പം, ടെലിവിഷന്‍ ചാനലുകളിലും വേദികളിലും പ്രത്യക്ഷപ്പെടുന്ന സിപിഎമ്മിന്റെ ചിരിക്കുന്ന, ആധുനിക മുഖം. പര്‍ട്ടിയുടെ 'പോസ്റ്റര്‍ബോയ്' എന്നു വിശേഷിപ്പിച്ചാല്‍ അത് ഇത്രയേറെ യോജിക്കുന്ന ആരുമുണ്ടാവില്ല ഇപ്പോള്‍.

ജെഎന്‍യുവില്‍ യച്ചൂരിയുടെ സീനിയറായിരുന്നു പ്രകാശ് കാരട്ട്. പാര്‍ട്ടിയില്‍ ഇരുവരും ഒരുമിച്ചു പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് ഇപ്പോള്‍ 35 വര്‍ഷമായി. യച്ചൂരിയുടെ മാതൃസംസ്ഥനമായ ആന്ധ്രയിലെ സമ്മേളനം കഴിഞ്ഞാണു സീനിയറും ജൂനിയറും കാരട്ടിന്റെ മാതൃസംസ്ഥനത്തേക്കു വരുന്നത്. പാര്‍ട്ടി സമ്മേളനത്തിനിടെ കോട്ടയത്തെ താമസസ്ഥലത്തു കാണാമെന്നു സമ്മതിക്കുമ്പോള്‍ യച്ചൂരി ഒരു നിബന്ധന വച്ചു: 'കേരളത്തിലെ പര്‍ട്ടിക്കാര്യം ചോദിക്കരുത്. സമ്മേളനം നടക്കുമ്പോള്‍ അക്കാര്യം പറയുന്നതു ശരിയല്ല'.

സമ്മേളനത്തിരക്കിനിടെ നടത്തിയ സംഭാഷണത്തില്‍ നിന്ന്:

? മൂന്നം മുന്നണി ചര്‍ച്ചകള്‍ വീണ്ടും സജീവമാണ്. 19  ാം പര്‍ട്ടി കോണ്‍ഗ്രസില്‍ അതു ചര്‍ച്ച ചെയ്യുന്നു. എന്താവും അതിന്റെ സ്വഭാവം? 

തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ള, വെട്ടിയും മുറിച്ചുമൊട്ടിച്ച മൂന്നാം മുന്നണിയല്ല ലക്ഷ്യം. നയങ്ങളില്‍ അധിഷ്ഠിതമായ മൂന്നാം ബദലാണു വേണ്ടത്. മൂന്നു കര്യങ്ങളാണു ബദല്‍ നയത്തില്‍ വരിക. വര്‍ഗീയവിരുദ്ധത, ജനവിരുദ്ധ സമ്പത്തിക നയങ്ങളുടെ തിരസ്കാരം, സ്വതന്ത്രമായ വിദേശനയം. ഇൌ മൂന്നു നയങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യക്തമായ കഴ്ചപ്പാടുള്ള ബദലാണു ലക്ഷ്യം. 2004ലെ തിരഞ്ഞെടുപ്പിലും ഇതേ നിലപാടാണുണ്ടായിരുന്നത്. എന്നല്‍, അന്നത്തെ ജനവിധിയുടെ കണക്ക് അതനുവദിച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കേണ്ട സ്ഥിതിയായിരുന്നു അന്ന്. അന്നത്തെ പ്രധാന ആവശ്യം വര്‍ഗീയ ശക്തികളെ ഭരണത്തില്‍ നിന്നകറ്റി നിര്‍ത്തുകയായിരുന്നു. ഇത്തവണ രാഷ്ട്രീയ സൌകര്യത്തിനു വേണ്ടിയുള്ള മുന്നണിയല്ല ഉണ്ടാവുക. ഈ വര്‍ഷം മധ്യത്തോടെ ഇതിന്റെ ചര്‍ച്ചകള്‍ സജീവമാകും. അപ്പോഴേക്കും മൂന്നാം ബദലിന്റെ രൂപംതെളിയും.

? മുന്‍പുണ്ടായിരുന്ന മൂന്നാം മുന്നണിയിലെ മിക്കവാറും ഘടകകക്ഷികളും ഇപ്പോള്‍ യുപിഎയുടെയോ എന്‍ഡിഎയുടെയോ ഭാഗമാണ്. മൂന്നാം മുന്നണി വരുമ്പോള്‍ അതിന്റെ കൂട്ട് എങ്ങനെയാ-വും?

വാജ്പേയി സര്‍ക്കര്‍ നിലനിന്നതു ബിജെപി അവരുടെ യഥര്‍ഥ ഹിന്ദുത്വ അജന്‍ഡ മറ്റിവച്ചതു കൊണ്ടാണ്. തീവ്രഹിന്ദുത്വത്തിലേക്കു ബിജെപി മാറുമ്പോള്‍ സഖ്യകക്ഷികള്‍ക്കു കൂടെ നില്‍ക്കാന്‍ കഴിയില്ല. അതുപോലെ ഉദാരവല്‍ക്കൃത സമ്പത്തികനയം അംഗീകരിച്ച പല പ്രാദേശിക കക്ഷികളും ഇപ്പോള്‍ അത് അവരുടെയുള്ളില്‍ തന്നെ പുനഃപരിശോധിക്കുകയാണ്. ഉദഹരണം ടിഡിപി. ഇങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു കലങ്ങിത്തെളിയലാണു സംഭവിക്കാനിരിക്കുന്നത്. അതു കഴിയുമ്പോള്‍ കര്യങ്ങള്‍ തെളിയും.

? മൂന്നാം മുന്നണി ഫലത്തില്‍ ബിജെപിയെ സഹായിക്കുകയല്ലേ ചെയ്യുക? പ്രത്യേകിച്ചും ഗുജറാത്തിനു ശേഷം ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍? 

ഗുജറാത്തിന്റെ പേരിലുള്ള ബിജെപിയുടെ ആത്മവിശ്വാസത്തിന് അടിസ്ഥാനമില്ല. 2004ലെ തിരഞ്ഞെടുപ്പിനു മുന്‍പു രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡുമെല്ലാം ജയിച്ചതാണ് അവര്‍. ഗുജറാത്ത് ഒരു സൂചകമല്ല.

? സിപിഎമ്മും മറ്റ് ഇടതു കക്ഷികളുമായിത്തന്നെ ബന്ധത്തില്‍ വിള്ളലുകളുണ്ടല്ലോ. കേരളത്തില്‍ വെളിയം ഭര്‍ഗവന്‍ പറഞ്ഞതു സിപിഐ  'എം' എന്നതിലെ 'എം 'മാറ്റിയല്‍ സിപിഐയും സിപിഎമ്മും ഒന്നാണെന്നണ്. അത്തരമൊരു ഇടത് ഒന്നുചേരല്‍ ഇനി സാധ്യമാണോ? 

എം പോയതു കൊണ്ട് ഐക്യമുണ്ടാവില്ല. മര്‍ക്സിസമില്ലാതെ കമ്യൂണിസ്റ്റ് പര്‍ട്ടിയുണ്ടാവില്ല. വെളിയം ഭര്‍ഗവന്‍ പാര്‍ട്ടി പിളര്‍ന്ന തലമുറയിലെ നേതാവാണ്. ഞങ്ങളൊക്കെ രണ്ടായ പര്‍ട്ടിയിലേക്കു വന്നവരുടെ തലമുറയണ്. മുകളില്‍ നേതാക്കള്‍ തമ്മിലുള്ള 'ഗോള്‍ഡന്‍ ഹന്‍ഡ് ഷേക്കു'ണ്ടായതു കൊണ്ടു താഴേത്തട്ടില്‍ ഐക്യം വരില്ല. താഴെ നിന്ന് ഐക്യം തുടങ്ങണം. എങ്കിലേ നിലനില്‍ക്കൂ. ഏറ്റവും അടിസ്ഥാന യൂണിറ്റുകള്‍ തൊട്ട് ഒരുമിച്ചു പ്രവര്‍ത്തിച്ചു വരണം.

? പക്ഷേ, ബംഗാളില്‍ ഘടകകക്ഷി തന്നെ ഇടതു സര്‍ക്കരിനെതിരെ ഹര്‍ത്തല്‍ നടത്തുന്നു. കേരളത്തില്‍ ചിന്തിക്കന്‍പോലും കഴിയില്ല ഇങ്ങനെ ഒന്ന്. 

കേരളത്തില്‍ അതു ചിന്തിക്കന്‍ കഴിയില്ലെന്നതു ശരിയാണ്. പക്ഷേ, ബംഗളിലെ ഫോര്‍വേഡ് ബ്ളോക്ക് മുന്നണിയോ മന്ത്രിസഭയോ വിട്ടിട്ടില്ല. നിര്‍ഭാഗ്യകരമായ ചില പ്രശ്നങ്ങളുണ്ടായി. അവ പരിഹരിച്ചു കഴിഞ്ഞു. പൊലിസ് വെടിവയ്പു പോലുള്ള കര്യങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

? ബംഗാളിലെയും കേരളത്തിലെയും ഇപ്പോഴത്തെ സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോള്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ബംഗാളില്‍ പുതിയ മുഖ്യമന്ത്രി. കേരളത്തില്‍ ഭീമമായ ഭൂരിപക്ഷം. പക്ഷേ, ഇൌ രണ്ടു സര്‍ക്കാരുകള്‍ക്കും പല പ്രതിസന്ധികളിലൂടെയും പ്രശ്നങ്ങളിലൂടെയും കടന്നു പോകേണ്ടി വന്നു. പര്‍ട്ടിക്ക്, ഏതെങ്കിലും തലത്തില്‍ ഇൌ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അതൃപ്തിയുണ്ടവില്ലേ? പോര എന്ന തോന്നലില്ലേ? 

ഞങ്ങള്‍ മര്‍ക്സിസ്റ്റുകാര്‍ പൊതുവേ എപ്പോഴും കൂടുതല്‍ മെച്ചപ്പെടുത്താം എന്നു കരുതുന്നവരാണ്. ഞങ്ങളെത്തന്നെ കൂടുതല്‍ മികച്ചവരാക്കുകയാണു ലക്ഷ്യം. ആ അര്‍ഥത്തിലാണു സംസ്ഥാന സര്‍ക്കാരുകളെ ഞങ്ങള്‍ വിലയിരുത്തുന്നത്. ഇടതു പര്‍ട്ടികള്‍ ഇന്ത്യന്‍ രഷ്ട്രീയത്തില്‍ ഏറെ നിര്‍ണയകമായ ഒരു കാലഘട്ടമാണിത്. മുതലാളിത്ത, സാമ്രാജ്യത്വ ശക്തികളുടെ അജന്‍ഡകള്‍ ഇന്ത്യയില്‍ നടപ്പാകാത്തത് ഇടതുകക്ഷികളുടെ സാന്നിധ്യം കൊണ്ടാണ്. ഇതില്‍ അസ്വസ്ഥരായവരുടെ തന്ത്രപരമായ എതിര്‍പ്പാണ് ഇടതു സര്‍ക്കാരുകള്‍ക്കെതിരെ ഇപ്പോള്‍ ഉണ്ടാകുന്നത്. നന്ദിഗ്രാമില്‍ ഇസ്ലാമിക തീവ്രവദികളും ആര്‍എസ്എസും മവോയിസ്റ്റുകളും തൃണമൂലും കോര്‍പറേറ്റ് മാധ്യമങ്ങളുമെല്ലാം ചേര്‍ന്ന വിചിത്രമായ കൂട്ടാണു സര്‍ക്കരിനെതിരെ പ്രവര്‍ത്തിച്ചത്. അതേക്കുറിച്ചു സിപിഎം ബോധവാന്മാരണ്; ജാഗരൂകരുമാണ്.

? കേരളത്തില്‍ ആരാണ് അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്? ക്രൈസ്തവ സഭകളാണോ? 

കമ്യൂണിസവും ക്രൈസ്തവ സഭകളുമായുള്ള പോരാട്ടങ്ങളുടെ ഒരു ഭൂതകാലമുണ്ട് കേരളത്തില്‍. അതൊക്കെ പിന്നീടു പരിഹരിക്കപ്പെട്ടതാണ്. സഭകളുമായി പോരാടന്‍ സിപിഎം ആഗ്രഹിക്കുന്നതേയില്ല. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്നതു സിപിഎം ആണെന്നു ക്രൈസ്തവ സഭകള്‍ മനസ്സിലാക്കണം. ഒറീസയില്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഞാനവിടെ പോയിരുന്നു. ന്യൂനപക്ഷ സംരക്ഷണവും മതേതര ജനാധിപത്യവും സിപിഎമ്മിനു വെറും മുദ്രവാക്യമല്ല. ആശയപരമായ ഉറച്ച നിലപാടാണ്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ രൂപതയായ റാഞ്ചിയുടെ ജൂബിലി ആഘോഷങ്ങളില്‍ വിമോചന ദൈവശസ്ത്രത്തെക്കുറിച്ചു പേപ്പര്‍ അവതരിപ്പിക്കാന്‍ എന്നെയാണു വിളിച്ചത്. അതു പിന്നീട് രൂപതയുടെ മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ദൈവത്തിനുള്ളതു ദൈവത്തിന്, സീസറിനുള്ളതു സീസറിന്.

? കേരളത്തിലെ പാര്‍ട്ടി രഷ്ട്രീയം ചോദിക്കുന്നില്ല. പക്ഷേ, ഇവിടെ താങ്കള്‍ക്ക് ഏറ്റവും അടുപ്പമുള്ള നേതാവാരാണ്? 

ഇ.എം.എസുമായി വലിയ അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരുപാടു യത്ര ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വി.എസും പിണറായിയുമൊക്കെയായി അടുപ്പമുണ്ട്. എന്റെ കാലത്ത് എസ്എഫ്ഐയിലുണ്ടായിരുന്നവരാണ് ഇപ്പോള്‍ ഇവിടെയുള്ള പലരും. ഇ.പി. ജയരജനും ഞാനും കൂടി ഒരുമിച്ചാണ് 1980ല്‍ ആദ്യമായി സോവിയറ്റ് യൂണിയനില്‍ പോകുന്നത്. എം.എ. ബേബിയോടൊപ്പം മൂന്നാം ക്ളസ് ട്രെയിന്‍ കംപര്‍ട്ട്മെന്റുകളില്‍ എത്രയോ യാത്രകള്‍ പോയി. എ.കെ. ബലന്‍, തോമസ് ഐസക്, കോടിയേരി... ഞങ്ങളൊക്കെ എസ്എഫ്ഐ കാലം മുതലേ ഒരുമിച്ചുള്ളവരാണ്.

? പ്രകാശ് കാരട്ടുമയുള്ള ബന്ധം എങ്ങനെയാണ്? ഒരേ ക്യാംപസില്‍ പഠിച്ചു വന്നവര്‍ എന്ന നിലയില്‍ രഷ്ട്രീയത്തിനപ്പുറമുള്ള ബന്ധമെന്താണ്? സിപിഎമ്മില്‍ ഇപ്പോള്‍ ക്യംപസ് റിക്രൂട്ട്മെന്റാണെന്നു പോലും ചിലര്‍ പറയുകയുണ്ടായി. 

ക്യാംപസില്‍ നിന്നു നേതക്കളുണ്ടാകുന്നതു സ്വാഭാവികമാണ്. ക്യാംപസ് ആശയങ്ങളുടെ ഒരു സംഘട്ടനവേദിയായിരുന്നു, എല്ലാക്കലത്തും. എഴുപതുകളിലെ ക്യാംപസ് തലമുറ സ്വാതന്ത്യ്രത്തിനു ശേഷം എവിടെയാണു തെറ്റിയത് എന്നന്വേഷിച്ചവരുടേതായിരുന്നു. ആ പശ്ചാത്തലത്തില്‍ നിന്നാണു ഞങ്ങള്‍ വരുന്നത്. 35 വര്‍ഷമയി പാര്‍ട്ടിയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. പൊതുവേ മര്‍ക്സിസ്റ്റുകാര്‍ക്കു പാര്‍ട്ടിയാണ് എല്ലാത്തിന്റെയും അടിസ്ഥാനം; ബന്ധങ്ങളുടെയും.

? 2009ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സീതാറാം യച്ചൂരിയെ സ്ഥാനര്‍ഥിയായി പ്രതീക്ഷിക്കാമോ? 

പാര്‍ലമെന്റിന്റെ വിളി ഏറെനാള്‍ ചെറുത്തു നിന്ന ആളാണു ഞാന്‍. രാഷ്ട്രീയം എന്നാല്‍ തിരഞ്ഞെടുപ്പു രാഷ്ട്രീയം മാത്രമല്ല എന്നാണു ഞന്‍ കരുതുന്നത്. രാഷ്ട്രീയം വിശാലമായ ഒന്നാണ്. അതിലൊരു ഭാഗം മാത്രമാണു തിരഞ്ഞെടുപ്പ്. സമൂഹിക മാറ്റത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ തന്നെ പങ്കാളിയാകാം എന്നാണു ഞന്‍ കരുതുന്നത്. പര്‍ട്ടിയിലെ സീനിയറായ പലരും മാറിയ സഹചര്യത്തിലാണു രാജ്യസഭയിലേക്കു വരേണ്ടി വന്നത്. ലോക്സഭയിലേക്കു മല്‍സരിക്കുന്ന കര്യം എന്തായാലും പര്‍ട്ടിയാണു തീരുമാനിക്കേണ്ടത്.